Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birdwatcher

പ്രകൃതിയിലെ അപൂര്‍വ വിസ്മയം: പാതി ആണും പാതി പെണ്ണുമായി ഒരു പക്ഷി; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് 'ബോബോലിങ്ക്'

പാതി ആണും പാതി പെണ്ണുമായ ജീവിയുണ്ടോ..? അങ്ങനെയൊരു ജീവി ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ തന്നെ ആരും അദ്ഭുതപ്പെട്ടേക്കാം! എന്നാല്‍, അങ്ങനെയൊന്നിനെ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ ശാസ്ത്രലോകം. ആരിലും അതിശയം ജനിപ്പിക്കുന്ന ആ ജീവി, ഒരു പക്ഷിയാണ്! പാതി ആണും പാതി പെണ്ണുമായി ഒരു പക്ഷി! പ്രകൃതിയിലെ അപൂര്‍വ പ്രതിഭാസത്തിനു സാക്ഷിയായിരിക്കുകയാണ് ഷിക്കാഗോയിലുള്ള പക്ഷിനിരീക്ഷകര്‍.

ബൈലാറ്ററല്‍ ഗൈനാന്‍ഡ്രോമോര്‍ഫ് (Bilateral gynandromorph) എന്നു വിശേഷിപ്പിക്കുന്ന അപൂര്‍വ ജനിതകാവസ്ഥയുള്ള ബോബോലിങ്ക് (Bobolink) പക്ഷിയെയാണ് ഷിക്കാഗോയ്ക്കു സമീപം പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയത്. ഷിക്കാഗോയുടെ വടക്കുപടിഞ്ഞാറുള്ള ബാരിംഗ്ടണ്‍ ഹില്‍സിലെ വനമേഖലയാണ് ഈ പറവയുടെ വാസകേന്ദ്രം. ആപൂര്‍വ പക്ഷിയെ കാമറയില്‍ പകര്‍ത്തിയത് സിറ്റിസണ്‍സ് ഫോര്‍ കണ്‍സര്‍വേഷന്‍ പ്രവര്‍ത്തകനായ ലൂക്ക് ഡാല്‍ബര്‍ഗ് ആണ്. ചിത്രം കാമറയ്ക്കുള്ളിലാക്കിയ ഡാല്‍ബര്‍ഗ് അദ്ഭുതപ്പെട്ടു. വലതുഭാഗം ആണ്‍പക്ഷിയുടേതു പോലെയും ഇടതുഭാഗം പെണ്‍പക്ഷിയുടേതുപോലെയും! ശരീരത്തെ നേര്‍പകുതിയായി തിരിക്കുന്ന തരത്തില്‍ പറവയുടെ നിറവും വ്യക്തമായി വേർതിരിഞ്ഞുനിൽക്കുന്നതും കാണാം.

അതേസമയം, ലോകത്ത് ആദ്യമായാണ് ബോബോലിങ്ക് ഇനത്തില്‍പ്പെട്ട പക്ഷിയില്‍ അപൂര്‍വ പ്രതിഭാസം കണ്ടെത്തുന്നത്. "ബ്ലാക്ക് ആന്‍ഡ് ടാന്‍' എന്നാണ് പക്ഷിനിരീക്ഷകര്‍ ഇതിനു പേരിട്ടിരിക്കുന്നത്. ഫീല്‍ഡ് മ്യൂസിയത്തിലെ കണ്‍സര്‍വേഷന്‍ ഇക്കോളജിസ്റ്റായ കാമറൂണ്‍ റട്ട് ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ എത്തിയാണ് പക്ഷിയെ തിരിച്ചറിഞ്ഞത്. ഇതിന്‍റെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തി. വലത്തോട്ട് പറക്കുമ്പോഴും ഇടത്തോട്ട് പറക്കുമ്പോഴും രണ്ട് വ്യത്യസ്ത പക്ഷികളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇതിന്‍റെ ശരീരഘടന.

ഇണയെ കണ്ടെത്താൻ ആണ്‍പക്ഷിയായി
ബോബോലിങ്കിന്‍റെ ജീവിതരീതി ഗവേഷകർക്ക് ആശ്ചര്യജനകമായി. പാതി പെണ്ണാണെങ്കിലും പൂര്‍ണമായും ഒരു ആണ്‍പക്ഷിയുടെ ജീവിതമാണു നയിക്കുന്നത്. ചൂളംകുത്തിയും മറ്റ് ആണ്‍പക്ഷികളുമായി മത്സരിക്കാനും ഈ പക്ഷി മിടുക്കുകാണിച്ചു. മാത്രമല്ല, ഒരു പെണ്‍പക്ഷിയെ ആകര്‍ഷിച്ച് ഇണചേരുകയും ചെയ്തു. മാത്രമല്ല, ഇണപ്പക്ഷിക്കു ജനിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്തു എന്നത് ശാസ്ത്രലോകത്തെ കൂടുതല്‍ അത്ഭുതമായി.

അപൂർവ പ്രതിഭാസത്തിന്‍റെ കാരണം
കോശവിഭജന പ്രക്രിയയായ മിയോസിസില്‍ (meiosis) സംഭവിക്കുന്ന പിഴവുകളാണ് ഈ അസ്ഥയ്ക്ക് കാരണമെന്നു ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. പെണ്‍പക്ഷികളില്‍ Z, W എന്നീ രണ്ട് ക്രോമസോമുകളാണുള്ളത്. കോശവിഭജന സമയത്ത് അണ്ഡത്തിന് ഒരു അധിക ക്രോമസോം ലഭിക്കുകയും, ഈ അണ്ഡം രണ്ട് ബീജങ്ങളുമായി സംയോജിക്കുകയും ചെയ്യുമ്പോള്‍ ഭ്രൂണത്തില്‍ ആണ്‍ (ZZ), പെണ്‍ (ZW) കോശങ്ങളുടെ മിശ്രിതം ഉണ്ടാകുന്നു. ഈ ഭ്രൂണം വളരുമ്പോഴാണ് ശരീരത്തിന്‍റെ ഒരു ഭാഗം ആണും മറുഭാഗം പെണ്ണുമായി മാറുന്നത്.

ലോകത്താകെ പതിനൊന്നായിരത്തിലേറെ പക്ഷിവര്‍ഗങ്ങളാണുള്ളത്. ഇതിൽ വെറും 45 ഇനങ്ങളിലായി, നൂറില്‍ താഴെ പക്ഷികളില്‍ മാത്രമേ ഈ പ്രതിഭാസം കണ്ടെത്തിയിട്ടുള്ളൂവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നോര്‍തേണ്‍ കാര്‍ഡിനല്‍, ഗ്രീന്‍ ഹണിക്രീപ്പര്‍ എന്നീ പക്ഷിവർഗങ്ങളിൽ അപൂർവ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. പക്ഷികള്‍ക്കു പുറമെ, ചിത്രശലഭങ്ങളിലും ചിലയിനം തേനീച്ചകളിലും ഈ പ്രതിഭാസം കാണാറുണ്ടെന്നും ഗവേഷകർ പറഞ്ഞു.

Latest News

Corehub Up